Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Shortage

Kozhikode

കൊടിയത്തൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ആശ്വാസമായി പഞ്ചായത്തിന്‍റെ കുടിവെള്ള വിതരണം. ചാലിയാർ, ഇരുവഴിഞ്ഞി പുഴകൾ വരൾച്ചക്കും കുടിവെള്ള ക്ഷാമത്തിനും ആശ്വാസമാകുന്ന കൊടിയത്തൂർ പഞ്ചായത്തിൽ പുഴകളുടെ സാന്നിധ്യമില്ലാത്ത പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമത്തെ പ്രതിരോധിക്കുന്നതിന് കൊടിയത്തൂർ പഞ്ചായത്ത് വാഹനങ്ങൾ മുഖേന കുടിവെള്ള വിതരണം നടത്തുന്നത്.

പഞ്ചായത്തിൽ കേരള വാട്ടർ അഥോറിറ്റിയുടെ കോട്ടമ്മൽ പദ്ധതി, എൻസിപിസി കുടിവെള്ള പദ്ധതിയായ ചെറുവാടി പഴമ്പറമ്പിലെ ഐലാക്കോട് പദ്ധതി, തോട്ടുമുക്കം തരിയോട് കുടി വെള്ള പദ്ധതി, കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് നടപ്പിലാക്കിയ പുറമണ്ണിൽ ശുദ്ധ ജല പദ്ധതി, കൊടിയത്തൂർ പഞ്ചായത്ത്‌ നടപ്പിലാക്കിയ കോട്ടമ്മൽ, നടക്കൽ, വാളേപ്പാറ, കയ്യൂണമ്മൽ, കൂൻമതൊടി, ചാലക്കൽ, അക്കരപറമ്പ്, മുത്തോട് ഉൾപ്പെടെ ധാരാളം ചെറുകിട കുടിവെള്ള പദ്ധതികളും, ജല സേചന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന ചെറുവാടി തറമ്മൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ തടായി ജലസേചന പദ്ധതി, കൊടിയത്തൂർ പഞ്ചായത്ത് നടപ്പിലാക്കിയ ഈങ്ങല്ലീരി ജല സേചന പദ്ധതി എന്നിവ കാർഷിക മേഖലക്കും കുടിവെള്ള ക്ഷാമത്തിനും ഒരു പോലെ ആശ്വാസം നൽകുന്ന പദ്ധതികളാണ്.

ഈ പദ്ധതികളിലേക്ക് എല്ലാം ജല ലഭ്യതക്ക് അടിസ്ഥാനം ചാലിയാറിന് കുറുകെ ജല സേചന വകുപ്പ് 2001ൽ സ്ഥാപിച്ച കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജാണ്. പഞ്ചായത്ത് മെമ്പർ സി.ടി. യൂസഫിനാണ് ജല വിതരണ ഏകോപനം. ജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പരിഹാരം കാണുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ടി. കവിത, വൈസ് പ്രസിഡന്‍റ് സുജ ടോം എന്നിവർ പറഞ്ഞു.

District News

ജലക്ഷാമം : പഞ്ചായത്ത് ജനപ്രതിനിധികൾ സൂപ്രണ്ടിംഗ് എൻജിനീയറെ ഉപരോധിച്ചു

മൂവാറ്റുപുഴ: എംവിഐപി കനാലിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ ജലക്ഷാമം നേരിടുന്നതില്‍ പ്രതിഷേധിച്ച് മാറാടി പഞ്ചായത്ത് ജനപ്രതിനിധികള്‍ എംവിഐപി സൂപ്രണ്ടിംഗ് എന്‍ജിനീയറെ ഉപരോധിച്ചു. വൈസ് പ്രസിഡന്‍റ് സാജു കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഓഫീസില്‍ എത്തുകയായിരുന്നു.

വേനല്‍ ആരംഭിക്കുന്നതോടെ കനാലില്‍ വെള്ളം എത്തേണ്ടതാണെങ്കിലും ഇതുവരെയായിട്ടും വെള്ളം തുറന്നു വിട്ടിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് കനാല്‍ വൃത്തിയാക്കിയിരുന്നത്.

എന്നാല്‍ എംവിഐപി നേരിട്ടാണ് ഇപ്പോള്‍ പണികള്‍ നടത്തുന്നത്. അടിയന്തിരമായി കനാലിലെ അറ്റകുറ്റപ്പണികള്‍ നടത്തി ജലക്ഷാമത്തിന് പരിഹാരം കാണാം എന്ന ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ജനപ്രതിനിധികളായ രതീഷ് ചങ്ങാലിമറ്റം, ജിഷ പുള്ളോര്‍കുടിയില്‍, ആനി വര്‍ഗീസ്, ഡെല്‍മ പോള്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെയ്‌സ് ജോണ്‍, തേജസ് ജോണ്‍, കെ.എസ്. ഷാജഹാന്‍, ഷൈനി മുരളി, മഞ്ജു അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കനാലില്‍ വെള്ളം തുറന്നുവിടണം


മൂവാറ്റുപുഴ: ആരക്കുഴ - മാറാടി എംവിഐപി കനാലില്‍ അടിയന്തരമായി വെള്ളം തുറന്നു വിട്ട് കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം ഉറപ്പുവരുത്തണമെന്ന് കേരള കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജലദൗര്‍ലഭ്യം മൂലം കൃഷിയിടങ്ങളില്‍ വെള്ളം എത്താതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് മേക്കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എമ്മാനുവല്‍ മാതേയ്ക്കല്‍, ജോണ്‍സണ്‍ അടപ്പൂര്‍, ജോമി കണ്ണാത്തുകുഴി എന്നിവര്‍ പ്രസംഗിച്ചു.

Business

അരി ഉത്പാദനത്തിൽ ഇന്ത്യ മുന്നിൽ;കർഷകർക്കു ജലക്ഷാമം

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കി. ഈ വർഷം ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയുടെ അരി കയറ്റുമതി ഏകദേശം ഇരട്ടിയായി. ഈ സാന്പത്തിക വർഷം 20 മെട്രിക് ടണ്‍ അരിയാണ് രാജ്യം കയറ്റുമതി ചെയ്തത്.

അരിയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും രാജ്യം മുന്നിലെത്തിയെങ്കിലും നെൽ കർഷകർക്ക് ആഘോഷിക്കാനുള്ള അവസ്ഥയല്ല ഉള്ളത്.

കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, കാർഷിക ശാസ്ത്രജ്ഞർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും ഭൂഗർഭജല കണക്കുകളുടെ അവലോകനവും വലിയൊരു ആശങ്കയാണ് പങ്കുവയ്ക്കുന്നത്. നെൽകൃഷിക്ക് വളരെയേറെ ജലം ആവശ്യമാണ്. ഈ ആവശ്യത്തിനുള്ള ജലം ഇല്ലെന്ന കാര്യമാണ് ഇവർ പങ്കുവയ്ക്കുന്നത്. നെൽക്കൃഷി ഇപ്പോൾതന്നെ ഇന്ത്യയിൽ നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗർഭജല സ്രോതസുകളെ അമിതമായി ചൂഷണം ചെയ്യുന്നു. ഇതിനാൽ കൂടുതൽ ആഴത്തിലുള്ള കുഴൽക്കിണറുകൾ കുഴിക്കുന്നതിനും വൻ തോതിൽ കടമെടുക്കുന്നതിനും കർഷകരെ നിർബന്ധിതരാക്കുന്നു.

വൻതോതിൽ നെല്ലുത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കാർഷികമേഖലകളിൽ ഏകദേശം ഒരു ദശാബ്ദം മുന്പ് 30 അടി താഴ്ചയിൽ ഭൂഗർഭജലം ലഭ്യമായിരുന്നുവെന്ന് കർഷകരും കൃഷി-ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭൂഗർഭജലത്തിന്‍റെ അളവ് അതിവേഗമാണ് താഴ്ന്നു. ഇപ്പോൾ കുഴൽക്കിണറുകൾ 80 അടി മുതൽ 200 അടി വരെ താഴ്ത്തേണ്ടിയും വരുന്നുവെന്ന് കർഷകർ പറയുന്നു. കർഷകരുടെ വാക്കുകളെ ശരിവയ്ക്കുന്നതാണ് സർക്കാർ കണക്കുകളും പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പഠനങ്ങളും.

അതേസമയം, നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്ന സർക്കാർ സബ്സിഡികൾ, കുറഞ്ഞ അളവിൽ മാത്രം ജലം ആവശ്യമായ കൃഷിയിലേക്ക് മാറുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നു.

കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏകദേശം 70 ശതമാനത്തോളം വർധിച്ച നെല്ലിന്‍റെ മിനിമം താങ്ങുവിലയും കൃഷിക്കാവശ്യമായ വെള്ളം പന്പ് ചെയ്യാൻ കർഷകരെ സഹായിക്കുന്ന വൈദ്യുത സബ്സിഡികളും ഇതിൽപ്പെടുന്നു. ഈ നയം കർഷകരെ വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിക്കു പകരം നെൽകൃഷിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു.

ഈ സബ്സിഡികളിൽ പലതും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഒരു ദേശീയ ആശങ്കയായിരുന്ന കഴിഞ്ഞ ദശകങ്ങളിൽ രൂപകല്പന ചെയ്തതാണ്. ഇതിപ്പോൾ വിള വൈവിധ്യവത്കരണത്തിനു തടസമായിരിക്കുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ലോകത്തിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ വിലയേറിയ ഭൂഗർഭജലം വൻതോതിൽ ഉപയോഗിക്കുന്നതിനായി കർഷകർക്കു പണം നൽകുന്നു എന്നതാണ് ഇതിന്‍റെ ആകെത്തുകയെന്ന് വാഷിംഗ്ടണിലെ ഇന്‍റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അവിനാഷ് കിഷോർ പറഞ്ഞു.
ലോകത്തെ മൊത്തം അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽനിന്നാണ്. അതിൽ ഇന്ത്യയുടെ ഉത്പാദനത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് അവിനാഷ് കിഷോർ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾക്ക് ആഹാരം നൽകാൻ ആവശ്യമായതിലും കൂടുതൽ അരി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ കർഷകർ ഉപരിതല, ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇരകളാകുന്നു. മണ്‍സൂണ്‍ ദുർബലമായാൽ ഭൂഗർഭജലസ്രോതസുകൾ നിറയാതിരിക്കും.

ജല ചൂഷണവും അധികച്ചെലവും

കഴിഞ്ഞ രണ്ടു വർഷമായി ശക്തമായി മഴ ലഭിച്ചിട്ടുണ്ടെങ്കിലും കർഷകർ വൻതോതിൽ ജലം ഉൗറ്റിയെടുക്കുന്നതുമൂലം പഞ്ചാബിലെയും ഹരിയാനയിലെയും വലിയൊരു ഭാഗം ഭൂർഗർഭജലസ്രോതസുകളെയും ഇന്ത്യൻ സർക്കാർ അമിതമായി ചൂഷണം ചെയ്യപ്പെട്ടവ എന്നോ അല്ലെങ്കിൽ അപകടകരമായ അവസ്ഥയിലുള്ളതെന്നോ തരംതിരിച്ചിരിക്കുന്നു.

2024ലെയും 2025ലെയും കണക്കുകൾ പ്രകാരം ഈ രണ്ടു സംസ്ഥാനങ്ങളും ഭൂഗർഭജലസ്രോതസുകളിൽ സ്വാഭാവികമായി റീചാർജ് ചെയ്യപ്പെടുന്നതിനേക്കാൾ 35 ശതമാനം മുതൽ 57 ശതമാനം വരെ അധിക ജലം ഉൗറ്റിയെടുക്കുന്നു.

ഈ സാഹചര്യം പരിഹരിക്കാനായി 2023ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിതീവ്രമായി ജലചൂഷണം നേരിടുന്ന മേഖലകളിൽ പുതിയ കുഴൽക്കിണറുകൾ കുഴിക്കുന്നത് നിരോധിച്ചു.

പുതിയ കുഴൽക്കിണറുകൾ കുഴിക്കാൻ അനുവാദമില്ലാത്തതിനാൽ നിലവിലുള്ള കിണറുകളിൽനിന്ന് താഴേക്കു പോയി ജലമെത്തിക്കാൻ കർഷകർക്കു നീളമുള്ള പൈപ്പുകളും ശക്തമായ മോട്ടോർ പന്പുകളും ഉപയോഗിക്കേണ്ടിയും വരുന്നു.

ഇന്ത്യയിൽ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ 3000 മുതൽ 4000 ലിറ്റർ വരെ ജലം ആവശ്യമാണെന്നും അത് ആഗോള ശരാശരിയേക്കാൾ 20 മുതൽ 60 ശതമാനം വരെ കൂടുതലാണെന്നും കാർഷിക സാന്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി പറഞ്ഞു.

നയങ്ങളിൽ മാറ്റം

നെല്ലിനുള്ള സബ്സിഡിയും ഭൂഗർഭജല ചൂഷണവും ഇല്ലാതാക്കാനുള്ള നയങ്ങൾ നടപ്പിലാക്കാനുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിയിലേക്കു കടക്കാൻ ഹരിയാന സർക്കാർ സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നു. മില്ലറ്റുകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ വാഗ്ദാനം ഒരു കൃഷിക്കാലത്തേക്കു മാത്രമാണ്. അതുകൊണ്ടുതന്നെ വലിയതോതിൽ കർഷകർക്കിടയിൽ ഇതിനു പ്രചാരം ലഭിച്ചില്ല.

നെൽക്കൃഷി ചെയ്യുന്ന ഓരോ ഹെക്ടറിനും വളം, വൈദ്യുതി സബ്സിഡിയായി പഞ്ചാബ് 39,000 രൂപയാണ് ചെലവാക്കുന്നത്. ഈ സബ്സിഡിയുടെ ഒരു ഭാഗമുപയോഗിച്ച് കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിള ഉത്പാദനം പ്രോത്സാഹിക്കാൻ കഴിയുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കർഷകരുടെ വരുമാനം നിലനിർത്താനും സർക്കാരിന് സാന്പത്തിക ലാഭത്തിനും കാരണമാകും.

Latest News

Corehub Up